Advertisment

പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന വീടുകള്‍  കണ്ടെത്തി വീഡിയോ എടുക്കാന്‍പോയി;  യുവതി പള്ളിയില്‍ മരിച്ച നിലയില്‍

മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.

New Update
35355

പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന വീടുകള്‍ കണ്ടെത്തി വീഡിയോ ചിത്രീകരിക്കാന്‍ പോയ ഇരുപത്തിരണ്ടുകാരിയെ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്. എന്നാല്‍, ഒരുതരത്തിലുള്ള സംഘര്‍ഷങ്ങളും നടന്നതിന് തെളിവുകളില്ല. മരണശേഷമായിരിക്കും മുറിവേല്‍പ്പിച്ചതെന്നും സംശയിക്കുന്നു.

Advertisment

ഇറ്റലിയിലാണ് സംഭവം. ഓസ്റ്റ താഴ്വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിലാണ് രക്തം വറ്റിയ നിലയില്‍ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ലിയോണിനടുത്തുള്ള ഗ്രാമത്തില്‍ നിന്ന് പോകുന്നതിന് മുമ്പേ യുവതി വീഡിയോ ചിത്രീകരിക്കാന്‍ പോകുന്നതിനെക്കുറിച്ച് 

കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

മരിച്ച യുവതി ടിക് ടോക്കിന് വേണ്ടി ഒരു സാഹസികവീഡിയോ എടുക്കാന്‍ ശ്രമിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. ഫ്രാന്‍സില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ഗോസ്റ്റ് ഹണ്ടിംഗ് (പ്രേതവേട്ട) മായി യുവതിയുടെ മരണത്തിന് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഒന്നുകില്‍ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം. നരഹത്യ ആയിരിക്കാം. അതുമല്ലെങ്കില്‍ ഒരു പ്രാങ്കിന് വേണ്ടി ചെയ്ത് ഇങ്ങനെ ആയിത്തീര്‍ന്നതായിരിക്കാം എന്നെല്ലാമുള്ള ഊഹാപോഹങ്ങളുണ്ട്.

യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതുപോലെ, ഇവിടെ നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയര്‍മാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

 

 

Advertisment