Advertisment

മ്യാൻമർ ഭരണകൂടം ജയിലിൽ അടച്ച ഓങ് സാൻ സൂചി ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക്

New Update
Aung San Suu Kyi.jpg

മ്യാൻമർ ഭരണകൂടം ജയിലിൽ അടച്ച സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. മ്യാൻമറിലെ ഭരണം സൈന്യം പിടിച്ചെടുത്തതിന് പിന്നാലയാണ് സൂചിയെ ജയിലിൽ അടയ്ക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും പലപ്പോഴും മോചനം ആവശ്യപ്പെട്ടിട്ടും ഇപ്പോഴാണ് സൂചിയേയും മുൻ പ്രസിഡൻ്റ് വിൻ മൈൻ്റിനെയും ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. 

Advertisment

2021-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. രാജ്യത്തിൻ്റെ ഉത്സവത്തോടനുബന്ധിച്ചാണ്  3,300 തടവുകാരെ മോചിപ്പിക്കുമെന്ന് സേന നേതാവ് ബുധനാഴ്ച പ്രഖ്യാപിച്ചു. മാറി വരുന്ന കാലാവസ്ഥ കണക്കിലെടുത്താണ് നീക്കം. 

"ഡോ ഓങ് സാൻ സൂചി, യു വിൻ മൈൻ്റ് എന്നിവർക്ക് പുറമെ ചൂടുള്ള കാലാവസ്ഥ കാരണം ചില പഴയ തടവുകാർക്കും ആവശ്യമായ പരിചരണം നൽകിയിരുന്നു," സോ മിൻ ടൺ എഎഫ്‌പിയോട് പറഞ്ഞു.

സൈനിക നിർമ്മിത തലസ്ഥാനമായ നയ്പിഡോവിൽ പ്രത്യേകം നിർമ്മിച്ച കോമ്പൗണ്ടിൽ ഇപ്പോഴും തടങ്കലിലാണെന്ന് അവരുടെ മകൻ കിം അരിസ് ഫെബ്രുവരിയിൽ എഎഫ്‌പിയോട് പറഞ്ഞിരുന്നു. 

ബുധനാഴ്ചത്തെ തടവുകാരുടെ പൊതുമാപ്പിൽ 13 ഇന്തോനേഷ്യക്കാരും 15 ശ്രീലങ്കക്കാരും നാടുകടത്തപ്പെടുമെന്ന് ഭരണകൂടം അറിയിച്ചു. കൊലപാതകം, തീവ്രവാദം, മയക്കുമരുന്ന് കുറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ ഒഴികെ ശേഷിക്കുന്ന തടവുകാരുടെ ശിക്ഷ ആറിലൊന്നായി വെട്ടിക്കുറയ്ക്കുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ മ്യാൻമറിലെ സൈന്യം സൂകിയുടെ സിവിലിയൻ സർക്കാരിനെ പുറത്താക്കി, ദശാബ്ദങ്ങൾ നീണ്ട സൈനിക ഭരണത്തിന് ശേഷം രാജ്യത്തിൻ്റെ 10 വർഷത്തെ ജനാധിപത്യ പരീക്ഷണം അവസാനിപ്പിച്ചു. 

Advertisment