Advertisment

ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് പണം കൈമാറി, 25 ലക്ഷം രൂപ കോഴയായി കൈപ്പറ്റി; അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍

ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് നന്ദകുമാറിന്റെ അവകാശവാദം.

New Update
4744

തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍. 25 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും അനില്‍ ആന്റണി കോഴയായി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം.

Advertisment

ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് നന്ദകുമാറിന്റെ അവകാശവാദം. ഇതിന്റെ ചിത്രവും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തവിട്ടു. 2013 ഏപ്രിലില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സി.ബി.ഐ. സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് അനില്‍ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും പണം വാങ്ങുന്നെന്ന് അവകാശപ്പെടുന്ന ചിത്രമാണ്  പുറത്തുവിട്ടത്.

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാന്‍ അനില്‍ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബി.ജെ.പിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാര്‍ വ്യക്തത വരുത്തി. 

ആലപ്പുഴ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണ് പണം വാങ്ങിയതെന്ന് പറഞ്ഞ നന്ദകുമാര്‍ ശോഭയുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും പുറത്തുവിട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്ന ചിത്രങ്ങള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാണിച്ചത്. ശോഭ സുരേന്ദ്രന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, നന്ദകുമാറിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അനില്‍ ആന്റണി പ്രതികരണവുമായി രംഗത്തെത്തി. നന്ദകുമാര്‍ കള്ളം പറയുകയാണെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനില്‍ പ്രതികരിച്ചത്. നന്ദകുമാറിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും അനില്‍ വ്യക്തമാക്കി.

 

Advertisment