ഡല്‍ഹി: അടുത്ത നാല് വർഷം കൊണ്ട് കേന്ദ്ര സർക്കാർ ആറ് ലക്ഷം കോടി രൂപയുടെ ആസ്തികൾ വിറ്റഴിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. സർക്കാർ സ്വത്തുകൾ സ്വകാര്യവത്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചു.
പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിദ്ധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022 ൽ ആരംഭിച്ച് 2025 ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്.
നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈന്റെ ഭാഗമായി റോഡുകൾ, റെയിൽവേ, എയർപോർട്ട്, ഗ്യാസ് ലൈനുകൾ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.