Advertisment

വ്യാജ മദ്യക്കച്ചവടക്കാരിയായ മകളെ കൊലപ്പെടുത്താൻ 50000 രൂപ കൊട്ടേഷൻ നൽകി; 58കാരിയായ അമ്മ അറസ്റ്റില്‍

New Update

ഒഡീഷ: ബാലസോറിൽ മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ നൽകിയത്. മാതാവിനു കുരുക്ക് വീണത് മകളുടെ കൊലപാതകത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്. മാതാവ് 50000 രൂപയ്ക്ക് കൊട്ടേഷൻ നൽകിയത് 32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികൾക്കുമാണ്.

Advertisment

publive-image

കൊട്ടേഷൻ, മകൾ ഷിബാനി നായകിനെ കൊല്ലാനായിരുന്നു. ഷിബാനിയുടെ തൊഴിൽ വ്യാജമദ്യ വിതരണമായിരുന്നു. മാതാവും മകളും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു.

മകളെ കൊലപ്പെടുത്താൻ മാതാവ് തീരുമാനിച്ചത് പ്രശ്നം വഷളായതോടെയാണ്. എന്നാൽ കൊട്ടേഷൻ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി. ഷിബാനി കൊല്ലപ്പെട്ടത് ജനുവരി 12നാണ്.

murder case crime
Advertisment