Advertisment

വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിൽ അസം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ ; കിണറിന്റെ കൈവരിയിൽ ഇരുന്ന്‌ ഫോണിൽ സംസാരിക്കുന്നതിനിടെ വീണതാകാമെന്ന് സംശയം

New Update

പോത്തൻകോട് : വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിൽ വീണ് അസം നാഗോൺ, കാക്കി ടാങ്ഗിയ, ഉത്തർബാർഹുളയിൽ രഞ്ജിത് ദാസ് (43) മരിച്ച നിലയിൽ. ചന്തവിള വാറുവിളാകത്തു വീട്ടിൽ രാധാകൃഷ്ണൻ വാടകയ്ക്കു നൽകിയിട്ടുള്ള വീടിനു സമീപത്ത് 15 അടിയോളം താഴ്ചയുള്ള കിണറിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ന് മൃതദേഹം കണ്ടത്. കഴക്കൂട്ടത്തു നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി മൃതദേഹം പുറത്തെടുത്തു.

Advertisment

publive-image

പോത്തൻകോട് പൊലീസും സ്ഥലത്തെത്തി. കിണറിന്റെ കൈവരിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ഒപ്പമുണ്ടായിരുന്നയാളിന്റെ ഫോൺ വാങ്ങി പുറത്തേക്ക് പോയ രഞ്ജിത് ദാസിനെ 12.30 ആയിട്ടും കാണാത്തതിനാൽ കൂട്ടുകാർ അന്വേഷച്ചിരുന്നു.

ഇന്നലെ രാവിലെ 10 ന് ബന്ധുകൂടിയായ വിധൻ ദാസ് നാട്ടിൽ ബന്ധപ്പെടുകയും രഞ്ജിത്ത് തലേ രാത്രി ഭാര്യയുമായി സംസാരിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെതെന്നാണ് പൊലീസിൽ നൽകിയിട്ടുള്ള മൊഴി. വാടക വീട്ടിൽ 10 ദിവസം മുൻപാണ് ര‌‍ഞ്ജിത് ദാസ് താമസത്തിനെത്തിയതെന്നാണ് കൂട്ടുകാർ പറയുന്നത്.

എന്നാൽ കരാർ പ്രകാരം രഞ്ജിത് ദാസ് ഇവിടെ താമസക്കാരനല്ലെന്നാണ് വീടുടമ രാധാകൃഷ്ണൻ പൊലീസിനെ അറിയിച്ചത്. നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ല .

Advertisment