Advertisment

കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തോടുകൂടി വിജയിക്കും - എം സി ഖമറുദീന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന്‍ മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും യു ഡി എഫ് കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായി എം സി ഖമറുദീന്‍.

Advertisment

publive-image

വികസന കാര്യങ്ങളില്‍ മുന്‍ എം പി കരുണാകരന്‍ പക്ഷപാതപരമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പള്ളിക്കര റെയില്‍വേ ക്രോസ്.  പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിലെല്ലാം വികസനത്തിന് തടസമായി നില്‍ക്കുന്നത് എം പിയാണെന്നും അദ്ദേഹത്തിന്റെ  വലിയ അനാസ്ഥയാണ് കാസര്‍കോട് മുഴുവന്‍ കാണാന്‍ സാധിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി എസ് ടിയും നോട്ടു നിരോധനവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് തന്നെയാണ് ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ക്കുന്നവരെ കൊന്നുകളഞ്ഞ് ഫാസിസം നടപ്പാക്കുകയാണ് കേന്ദ്രത്തില്‍ മോഡിയും കേരളത്തില്‍ പിണറായിയും. അതിനുദാഹരണമാണ് കൈയ്യോട്ടെ ദാരുണ കൊലപാതകം. കൈയ്യോട്ടെ കൊലപാതകം അനവസരത്തിലാണെന്നാണ്‌ പിണറായി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്ത സമയമായത് കൊണ്ടാണ് അനവസരം എന്ന് പറയുന്നത്.

അപ്പോള്‍ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ കൊലപാതകം ആകാമെന്നാണോ അര്‍ഥമാക്കേണ്ടത് എന്നും ആ കൊലപാതകത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഗുണ്ടാസംഘമാണെന്നും സമാനമായ കൊലപാതകമാണ് ഷുഹൈബിനും ഉണ്ടായതെന്നും ഈ കൊലപാതകങ്ങള്‍ക്കായി ഉന്നതതല ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി ബി ഐ അന്വേഷണം ഈ വിഷയങ്ങളില്‍ ഉണ്ടാകുന്നത് വരെ ശക്തമായ സമര പരിപാടികളുമായി യു ഡി എഫ് മുന്നോട്ട് പോകും. രാഹുലിന്‍റെ കടന്നുവരവിന് വിലങ്ങുതടിയായി മാറിയിരിക്കുന്നത് എല്‍ ഡി എഫ് ആണെന്നും യു ഡി എഫ് നിശ്ചയിച്ച കാസര്‍കോട്ടെ സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്നും ഖമറുദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment