Advertisment

കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍ ;അന്വേഷണത്തില്‍ എല്ലാം പുറത്തുവരും; നരേന്ദ്ര മോദിയെക്കുറിച്ചും അനില്‍ അംബാനിയെക്കുറിച്ചുമെല്ലാം’; മോദി അനില്‍ അംബാനിയെ സഹായിച്ചത് തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അനില്‍ അംബാനിയെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചത് താന്‍ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍. മോദി നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അന്വേഷണത്തില്‍ എല്ലാം പുറത്തുവരും. നരേന്ദ്ര മോദിയെക്കുറിച്ചും അനില്‍ അംബാനിയെക്കുറിച്ചുമെല്ലാം”രാഹുല്‍ ഗാന്ധി പറഞ്ഞു

Advertisment

publive-image

റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി പരാമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചും രാഹുല്‍ സംശയമുന്നയിച്ചു. ”സിഎജി റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. എന്നാല്‍ പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയര്‍മാന്‍ ആയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോലും ഇതുവരെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കോടതി മാത്രമേ കണ്ടിട്ടുള്ളു. എവിടെയാണ് സിഎജി റിപ്പോര്‍ട്ട്? കാണിക്കാമോ? അത് ചിലപ്പോള്‍ ഫ്രാന്‍സ് പാര്‍ലമെന്റിലായിരിക്കും അല്ലേ? അതുമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേകം പിഎസി ഉണ്ടാകുമായിരിക്കും?” രാഹുല്‍ ആരോപിച്ചു.

36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

Advertisment