ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലുള്ള വീട്ടിൽ 16 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി രണ്ടുപേർ വീട്ടിൽ വന്ന് മകളെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചതായി പോലീസ് പറഞ്ഞു.ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ബണ്ടി (23), ഹർകേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബണ്ടിയും ഹർകേഷും വീട്ടിൽ കയറി മകളെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി,
പെൺകുട്ടിയും ബണ്ടിയും തമ്മിൽ കുറച്ചു കാലമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ സുഹൃത്തായ ഹര്‍കേഷിനൊപ്പം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം വ്യക്തമാകും. ഇന്ത്യൻ പീനൽ കോഡ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ ഉചിതമായ വകുപ്പുകൾ പ്രകാരം പെൺകുട്ടിയുടെ പിതാവിന്റെ പരാതിയില്‍
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.