Advertisment

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലൊക്കേഷന്‍ കണ്ടെത്തി....​ യുവാവിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ കൂട്ടബലാത്സംഗം ചെയ്തു ...കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

New Update

മുംബൈ : ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലൊക്കേഷന്‍ കണ്ടെത്തി 22കാരനെ ഓടുന്നകാറില്‍ വച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.

Advertisment

publive-image

കൂട്ടത്തിലൊരാള്‍ പ്രായപൂര്‍ത്തായിട്ടില്ല. ഇയാളെ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും പറഞ്ഞയച്ചു. പീഡനത്തിന് ശേഷം യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു. 377 വകുപ്പ് പ്രകാരം കേസെടുത്ത് മുംബൈ പൊലീസ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരയായ പുരുഷനെ ഇവര്‍ പിന്തുടര്‍ന്നത്. നഗരത്തിലെ ഒരു റസ്റ്റോറന്‍റിന് മുന്നില്‍ നിന്ന് ഇയാള്‍ സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. ഈ സെല്‍ഫി കണ്ട പ്രതികള്‍ അതിലെ വിവരങ്ങള്‍ ശേഖരിച്ച്‌ ഇയാളെ പിന്തുടരുകയായിരുന്നു. ഇവര്‍ റസ്റ്റോറന്റിലെത്തി യുവാവിനോട് ഞങ്ങള്‍ ആരാധകരാണെന്ന് പറഞ്ഞു. ബൈക്കില്‍ റൈഡിന് വരാന്‍ ക്ഷണിച്ചു. ഇത് ചെറുപ്പക്കാരന്‍ സമ്മതിച്ചു.

5 പേരും കൂടി ബൈക്കില്‍ 20 മിനിറ്റോളം യാത്ര ചെയ്തതിന് ശേഷം മുംബയ് വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ച്‌ നാലുപേര്‍ ചേര്‍ന്ന് 22കാരനെ കാറിനുള്ളിലേക്ക് വലിച്ചിട്ടു. ഓടുന്ന കാറില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

rape case
Advertisment