Advertisment

റെയില്‍വേ ബജറ്റില്‍ നേട്ടം കൊയ്യാനാകുമോയെന്ന ആകാംക്ഷയിൽ കേരളം : ശബരി പാത ഇടംപിടിച്ചാല്‍ നേട്ടമാകും

New Update

കൊച്ചി: കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ ഇക്കുറി നേട്ടം കൊയ്യാനാകുമോയെന്ന ആകാംക്ഷയിലാണ് കേരളം. ശബരി റെയില്‍വേയ്ക്ക് എന്ത് കിട്ടുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. കിഫ്ബിയിലൂടെ പദ്ധതിയുടെ പകുതി തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ തുടര്‍നീക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

2020 റെയില്‍വേ ബജറ്റില്‍ ശബരി പാത പദ്ധതി ഇടംപിടിച്ചെങ്കിലും 1000 രൂപ ടോക്കണ്‍ മാത്രമാണ് അനുവദിച്ചത്. ആകെ പദ്ധതി ചെലവായ 2815.62 കോടിയില്‍ പകുതി ചെലവ് വഹിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനം. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വേ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പദ്ധതിക്ക് കീഴില്‍ 116 കിലോമീറ്റര്‍ വരുന്ന അങ്കമാലി-അഴുത പാതയുടെ നിര്‍മാണവും പരിപാലനവും റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നിര്‍മാണം ലക്ഷ്യമിടുന്നത്. വരുമാനം സംസ്ഥാനവും റെയില്‍വേയും തുല്യമായി പങ്കിടും.

അങ്കമാലിയില്‍നിന്ന് കാലടിവരെ ഒമ്പതു കിലോമീറ്റര്‍ റെയില്‍പാത നിര്‍മാണം 2010ല്‍ പൂര്‍ത്തീകരിച്ചിരുന്നു. ചേലാമറ്റം, പെരുമ്പവൂര്‍, കൂവപ്പടി, വേങ്ങൂര്‍ വെസ്റ്റ്, രായമംഗലം, അശമന്നൂര്‍, മൂവാറ്റുപുഴ വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥലം ഉടമകള്‍ക്ക് നല്‍കാന്‍ തുക റെയില്‍വേ അനുവദിക്കാന്‍ തയാറാകാത്തതാണ് പദ്ധതി നിലക്കാന്‍ കാരണം.

Advertisment