New Update
കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് തമിഴ്നാട്ടുകാരായ 22 പേർക്കു പരുക്കേറ്റു.ശബരിമലയിൽ ദർശനം നടത്തി മടങ്ങിപ്പോകുകയായിരുന്ന കാഞ്ചീപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസും തിരുവണ്ണാമലൈ ആറണി സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസുമാണു കൂട്ടിയിടിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനു കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപത്തെ വളവിലായിരുന്നു അപകടം .പരുക്കേറ്റവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കാഞ്ചീപുരം സ്വദേശികളായ ദേവദാസ് (29), രവി (51), പഞ്ചയ്യൻ (30), ഭാസ്‌കർ (41), രമേശ് (36), ശേട്ട് (45), നവീൻ കുമാർ (29), വിനായകം (46), തിരുഞാണം (52), തുമ്പൂർ സ്വദേശികളായ പളനി (35), ആദിമൂലം (68), ഗംഗാധരൻ (48), അരുൺ (39), മണിയപ്പൻ (35), ജയശങ്കർ (42), ഭൂപതി (34), ലക്ഷ്മീനാരായൺ (20), ഗണേശ് (29), ഉദയരാജ് (30), വേദപുരി (50) തിരുവണ്ണാമലൈ സ്വദേശികളായ ശരവണൻ (36), കൃഷ്ണമൂർത്തി (54) എന്നിവരെയാണു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പരുക്കേറ്റ തീർഥാടകരെ നാട്ടുകാരും ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.അപകടത്തെത്തുടർന്നു ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.