ഹൈദരാബാദ്: ടോക്യോ ഒളിമ്പിക്‌സിനുള്ള സാധ്യതാ ടീമില്‍ നിന്ന് ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി.കശ്യപിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം അറിയിച്ചിച്ച് ഇന്ത്യയുടെ ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍.
ഓഗസ്റ്റ് ഏഴിന് ആരംഭിച്ച ദേശിയ ക്യാംപിന് എത്താതെ സൈന നെഹ്‌വാള്‍ കശ്യപിനെ ഒഴിവാക്കിയ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ബാഡ്മിന്റണ്‍ അതോറിറ്റി ഓഫ് ഇന്ത്യയുടേയും തീരുമാനത്തില്‍ അതൃപ്തി അറിയിച്ചു.
ഒളിംപിക്‌സ് സാധ്യത ടീമിലേക്ക് പരിഗണിച്ചവര്‍ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ദേശീയ അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. എന്നാൽ സൈന ഈ ക്യാമ്പിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പകരം ഗോപീചന്ദിന്റെ അക്കാദമിക്ക് സമീപമുള്ള മറ്റൊരിടത്ത് കശ്യപിനൊപ്പം സൈന പരിശീലനം നടത്തുകയാണ്.
ക്യാംപില്‍ പരിശീലിപ്പിക്കാന്‍ കശ്യപിനെ അനുവദിക്കണമെന്ന് സൈന അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഒഴിവാക്കിയതിന്റെ കാരണം തേടി സ്‌പോര്‍ട്‌സ് അതോറിറ്റിക്കും ബാഡ്മിന്റണ്‍ അതോറിറ്റിക്കും കശ്യപ് കത്ത് അയച്ചിട്ടുണ്ടെന്നാണ് സൂചന.
രുന്ന ടോക്യോ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളില്‍ മികവ് കാണിച്ചാല്‍ യോഗ്യത നേടാനാവും എന്ന് വിശ്വാസമുണ്ടെന്ന് സായിക്കും ബാഡ്മിന്റണ്‍ അസോസിയേഷനും അയച്ച മെയിലില്‍ കശ്യപ് പറയുന്നു. നിലവില്‍ പി.വി.സിന്ധു, ശ്രീകാന്ത്, സായ് പ്രനീത്, എന്‍. സിക്കി റെഡ്ഢി എന്നിങ്ങനെ സാധ്യത പട്ടികയിലുള്ള എട്ടു പേരില്‍ നാലു പേരാണ് പരിശീലനത്തിനായി ദേശീയ അക്കാദമിയില്‍ എത്തിയിട്ടുള്ളത്. സൈന ഇതുവരെ ക്യാംപില്‍ ചേരുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കശ്യപ് പ്രതികരിച്ചു