Advertisment

'ലോക്ക്ഡൗണില്‍ കോഹ്‌ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രം', ഗാവസ്‌കറുടെ പരാമര്‍ശം വിവാദത്തില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദുബായ്: ബാംഗ്ലൂര്‍ നായകനേയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദമാവുന്നു.  ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സില്‍ നിന്ന് ഗാവസ്‌കര്‍ പറഞ്ഞത്. ഇതോടെ ഗാവസ്‌കറെ കമന്ററി ബോക്‌സില്‍ നിന്ന് മാറ്റണം എന്ന മുറവിളിയുമായി കോഹ്‌ലിയുടെ ആരാധകര്‍ എത്തി.

Advertisment

publive-image

83ലും 89ലും നില്‍ക്കെയാണ് രാഹുലിന് കോഹ്‌ലി രണ്ട് വട്ടം ജീവന്‍ തിരികെ നല്‍കിയത്. സ്‌റ്റെയ്‌നിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു. 17ാം ഓവറിലായിരുന്നു അത്. ആറ് പന്തുകള്‍ക്ക് ശേഷം സെയ്‌നി രാഹുലിനെ പുറത്താക്കാന്‍ മറ്റൊരു അവസരം സൃഷ്ടിച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ് ലി ഓടിയെത്തിയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തി.

ആദ്യത്തേത് വെച്ച് നോക്കുമ്പോള്‍ എളുപ്പം കൈക്കലാക്കാവുന്നതായിരുന്നു കോഹ്‌ലി നഷ്ടപ്പെടുത്തിയ രണ്ടാമത്തെ ക്യാച്ച്. രണ്ടാമത്തെ ക്യാച്ച് കോഹ് ലി നഷ്ടപ്പെടുത്തിയതിന് ശേഷം 9 പന്തില്‍ നിന്ന് 42 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്.

sports news sunil gavaskar
Advertisment