സുശാന്ത് സിങ് രാജ്‌പുതും സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന് നടന്റെ സുഹൃത്ത് സാമുവൽ ഹാവോകിപ്. എന്നാൽ ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഹാവോകിപ് പറഞ്ഞു.
സുശാന്ത് സിങ് രാജ്‌പുതിന്റെ മരണത്തെത്തുടർന്ന് ബോളിവുഡിലെ സ്വജന പക്ഷപാതത്തെയും മാഫിയകളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കേയാണ് സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്നാണ് അത് അവസാനിച്ചതെന്നും ഹാവോകിപ് അവകാശപ്പെടുന്നത്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സുശാന്തിന്റെ സുഹൃത്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘കേദാർനാഥ് സിനിമയുടെ പ്രമോഷന്‍ സമയം ഞാൻ ഓർക്കുന്നു… സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു… അവർ പിരിയാൻ പറ്റാത്ത വിധത്തിലായിരുന്നു… നിഷ്കളങ്കമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇപ്പോൾ ബന്ധങ്ങളിൽ കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്.
സുശാന്തിനൊപ്പം സാറയ്‌ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു, അത് കുടുംബം, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആരെങ്കിലുമായിക്കൊള്ളട്ടെ. സോഞ്ചിരിയയുടെ ബോക്സ് ഓഫീസ് പരാജയത്തിനു ശേഷം ഏതെങ്കിലും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദം കാരണമാണോ സുശാന്തുമായി ബന്ധം വേർപെടുത്താൻ സാറ തീരുമാനിച്ചതെന്ന് ഓർത്ത് ഞാൻ അദ്ഭുതപ്പെടുന്നു,”–സാമുവൽ കുറിച്ചു.