Advertisment

തുണി വ്യവസായ മേഖല വലിയ വെല്ലുവിളി നേരിടുകയാണ്: വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നു: 2010-11 വര്‍ഷത്തേ തകര്‍ച്ചയ്ക്കു സമാനമാണ് ഇപ്പോള്‍ അവസ്ഥ: മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്: പരസ്യം നല്‍കി തുണി മില്ലുടമകള്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: തുണി വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി പരസ്യം നല്‍കി വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ മൂന്നാം പേജില്‍ ചൊവ്വാഴ്ചയാണ് നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ മില്‍സ് അസോസിയേഷന്‍ (എന്‍ഐടിഎംഎ) പരസ്യം നല്‍കിയത്.

Advertisment

publive-image

തുണി വ്യവസായ മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നു. 2010-11 വര്‍ഷത്തേെ തകര്‍ച്ചയ്ക്കു സമാനമാണ് ഇപ്പോള്‍ അവസ്ഥ. മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്.

പത്തു കോടിയോളം പേര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്കു സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സംഘടന പരസ്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാന്‍ കഴിയുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ തങ്ങള്‍ പിന്നിലാകാന്‍ ഇതു കാരണമാകുന്നു. പലിശനിരക്ക് വന്‍ ഉയരത്തിലാണ്. അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുകയാണെന്നും ഇക്കാരണത്താല്‍ തങ്ങളുടെ വ്യവസായമേഖല നിഷ്ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

Advertisment