Advertisment

മകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും അമ്മ എത്തുമ്പോള്‍ ആന്‍സിയില്ല. വിവാഹ നിശ്ചയം കഴിഞ്ഞ വരനും വധുവും ഒന്നിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ പൊലിഞ്ഞത് 2 കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും !

New Update

publive-image

Advertisment

തിരുവല്ല: മകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യവുമായി ആ അമ്മയെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഇനി മകളില്ല. അവള്‍ വിളികേള്‍ക്കാത്ത ലോകത്തേയ്ക്ക് യാത്രയായി. തന്‍റെ മണവാളനൊപ്പം സ്വര്‍ഗത്തില്‍ ഒന്നാകാന്‍...

ഇന്നലെ തിരുവല്ലയിലെ വാഹനാപകടത്തില്‍ മരിച്ച വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്‍റെ മകള്‍ ആന്‍സി, ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്‍റെ മകന്‍ ജെയിംസ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ആന്‍സിയുടെ മാതാവ് ഗള്‍ഫില്‍നിന്നെത്തിയാല്‍ ഉടന്‍ വിവാഹം നടത്താനായിരുന്നു ആലോചന. അതിനുമുമ്പ് ആന്‍സിക്കുകൂടി ഒരു ജോലി തരപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു ജെയിംസ്. ഇതിനായി ആന്‍സിയേയും കൂട്ടി കോട്ടയത്ത് പോയി ഒരു ഇന്‍റര്‍വ്യുവില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

ജെയിംസ് സ്കൂള്‍ ബസിന്‍റെ ഡ്രൈവറായിരുന്നു. ആന്‍സിക്ക് ജോലി ഉണ്ടായിരുന്നില്ല. കൊറോണ പ്രതിസന്ധിക്കിടെ ജെയിംസിന് ജോലി നഷ്ടമായിരുന്നതിനാല്‍ ടാക്സി ഓടിച്ചായിരുന്നു ജീവിതം. അതിനൊപ്പം ആന്‍സിക്കുകൂടി ഒരു ജോലി ലഭിച്ചാല്‍ ജീവിതം സന്തോഷകരമായിരിക്കും എന്നു കരുതിയിരിക്കവെയാണ് ഇരുവരെയും ഒന്നിച്ച് മരണം കവര്‍ന്നത്.

 

 

pathanamthitta news
Advertisment