ഡല്‍ഹി: യുപിയില്‍ യുവാവിന്റെ മൃതദേഹം തല അറുത്തെടുത്ത നിലയില്‍ കണ്ടെത്തി.
22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പൂർണമായും അഴുകിയ നിലയിലാണ് ലഭിച്ചത്. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം.
കടുവ സംരക്ഷണമേഖലയ്ക്ക് സമീപത്ത് നിന്നാണ് തല അറുത്തെടുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബലാൽസംഗത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയിലാണ് മൃതദേഹം ലഭിച്ചത്.
സെപ്തംബറിലാണ് 22കാരൻ അനൂജ് കശ്യപ് 22കാരിയെ ബലാൽസംഗം ചെയ്തത്. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമീണരാണ് ചീഞ്ഞളിഞ്ഞ് അസ്ഥികൂടം കാണുന്ന വിധത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടത്.
തല അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.