Advertisment

ഞാൻ ഒറ്റയ്ക്കല്ല ഒന്നും ചെയ്തത്, മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ കെ ശെെലജ

New Update

publive-image

ന്യൂഡൽഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ കെ കെ ശെെലജ. തനിക്ക് നാല് തവണ എംഎൽഎ ആകാൻ പാർട്ടി അവസരം നൽകി. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും എംഎൽഎ പറഞ്ഞു. കെ കെ ശൈലജയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. '

മന്ത്രിയായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്, ഞാൻ ഒറ്റയ്ക്ക് അല്ല ഒന്നും ചെയ്തത്. പാർലമെന്ററി പ്രവർത്തവനങ്ങളെയും ഇതര പ്രവർത്തനങ്ങളെയും ഒരുപോലെയാണ് പാർട്ടി കണക്കാക്കുന്നത്. എനിക്ക് നാല് തവണ എംഎൽഎ ആകാൻ പാർട്ടി അവസരം നൽകി. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ട്,' കെ കെ ശൈലജ പറഞ്ഞു.

കെ കെ ഷൈലജയിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയതെന്ന് ആത്മകഥ പ്രകാശനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ വിശ്വാസം പൂർണമായും ഷൈലജ കാത്തുസൂക്ഷിച്ചു. കൊവിഡിനെ ഒരു ആരോഗ്യ പ്രശനം മാത്രമായല്ല, സാമൂഹിക വിഷയമായി കണക്കാക്കിയെന്നും മഹാമാരിയെ എൽഡിഎഫ് കൂട്ടായി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു

Advertisment