Advertisment

'പുഴ മുതല്‍ പുഴ വരെ' ആര്‍ക്ക് വേണമെങ്കിലും ഏറ്റെടുക്കാം, ഇതുവരെ ആര്‍ക്കും വിറ്റിട്ടില്ല; കുറിപ്പുമായി രാമസിംഹന്‍

author-image
Charlie
New Update

publive-image

Advertisment

മാര്‍ച്ച് 3ന് ആയിരുന്നു രാമസിംഹന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ ഹിന്ദിയിലടക്കമുള്ള ഭാഷകളില്‍ മൊഴി മാറ്റി എത്തിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഹിന്ദി സെന്‍സറിംഗ് പൂര്‍ത്തിയായതിന് ശേഷം സിനിമ ആര്‍ക്ക് വേണമെങ്കിലും ഏറ്റെടുക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

”പുഴ മുതല്‍ പുഴ വരെയുടെ മലയാളം റിലീസ് ഒഴികെ യാതൊരു അവകാശവും വിറ്റിട്ടില്ല, ആര്‍ക്കു വേണേലും മുന്‍പോട്ട് വന്നു ആ ചുമതല ഏറ്റെടുക്കാം, അതില്‍ നിന്നും ലഭിക്കുന്ന ശരിയായ തുക നിങ്ങളുടെ കമ്മീഷനും ചിലവും കഴിച്ച് ബാക്കി ചിദാനന്ദ പുരി സ്വാമിജിയെ ഏല്‍പ്പിച്ചാല്‍ മതി, എഗ്രിമെന്റ് ചെയ്യാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടുക” എന്നാണ് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിര്‍മ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഹിന്ദി സെന്‍സറിംഗ് കഴിഞ്ഞ വിവരവും രാമസിംഹന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഹിന്ദി സെന്‍സര്‍ കഴിഞ്ഞു, ചിലപ്പോള്‍ ചിരി വരും, മാപ്പിളയുടെ ഇംഗ്ലീഷ് വിവര്‍ത്തനം എന്താണ്? മുസ്ലിം എന്ന് പറഞ്ഞാല്‍ അത് ശരിയല്ല, മാപ്പിളയുടെ ഇംഗ്ലീഷ് മാപ്പിള തന്നെ… തര്‍ക്കിക്കാന്‍ നിന്നാല്‍ വീണ്ടും പണി വരും.. പണി എടുക്കലാണല്ലോ യോഗം.”

Advertisment