Advertisment

ആട്ടിന്‍ തോലിട്ട ചെന്നായയാണ് രാംദേവ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

New Update

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അനുയായി രംഗത്ത്. സോഷ്യല്‍ മീഡിയായിലാണ് ഡോ. മീര എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിലാണ് രാംദേവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Advertisment

സന്യാസിനി ആവണമെന്ന ആഗ്രഹത്തോടെയായിരുന്നു രാംദേവിനൊപ്പം ചേര്‍ന്നത്. എന്നാല്‍ അയാള്‍ക്കൊപ്പം ചേര്‍ന്ന ശേഷമാണ് ഒരു ക്രിമിനലാണ് വ്യാജ സന്യാസ വേഷം ധരിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നു. മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് ഉത്തരവാദി രാംദേവാണെന്നും യുവതി ആരോപിക്കുന്നു.

publive-image

ക്രിമിലുകളായ ചിലര്‍ മതത്തിന്റെ കുപ്പായമെടുത്ത് ധരിച്ചിരിക്കുന്നു. സ്വദേശി എന്ന പേരില്‍ അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. എന്നാല്‍ അവര്‍ സ്വന്തം കാലില്‍ വുഡ്ലാന്റിന്റെ ഷൂ ധരിക്കും. ഇത്തരക്കാര്‍ കപട ഭക്തരാണ്. ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചത് ഇവരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൊണ്ട് ഞാന്‍ പലയിടത്തും കയറിയിറങ്ങി. എന്നാല്‍ കാര്യമുണ്ടായില്ലെന്നും യുവതി വീഡിയോയിയില്‍ പറയുന്നു.

പതഞ്ജലി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത് 2010 നവംബറില്‍ ചണ്ഡീഗഡില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ബാബ രാംദേവിനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതെല്ലാം നിഷേധിക്കുകയായിരുന്നു. കൊലക്കുറ്റം തനിക്ക് മേല്‍ ചുമത്താന്‍ ചിലര്‍ മനപൂര്‍വം കളിക്കുകയാണെന്നായിരുന്നു 2012-ല്‍ ബാബ രാംദേവ് പ്രതികരിച്ചത്.

ദീക്ഷിതിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് രാംദേവും സംഘവും പറയുമ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ലെന്നും ഇതിന് പിന്നില്‍ പല കളികളും നടന്നിട്ടുണ്ടെന്നും എഴുത്തുകാരനായ ഭാവ്ദീപ് കന്‍ഗ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു.

Advertisment