ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. സമിതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ലന്നും പരാതിക്കാരി ആരോപിച്ചു. നിലവിലെ സമിതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങള്‍ വീഡിയോയിലോ ഓഡിയോയിലോ പകര്‍ത്തുന്നില്ല, താന്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് നല്‍കുന്നില്ലെന്നും പരാതിക്കാരി പറയുന്നു.
അന്വേഷണ സമിതിക്കു മുമ്പിൽ ആദ്യ ദിവസം ഹാജരായ യുവതി നിരവധി തെളിവുകളും രേഖകളും സമിതിക്ക് കൈമാറിയിരുന്നു. ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി ചേംബറിലാണ് മൊഴിയെടുത്തത്. ഇതിനു ശേഷം തിങ്കളാഴ്ചയാണ് സമിതിയുടെ സിറ്റിംഗ് നടന്നത്. ഒരു ദിവസം നീണ്ട വിശദമായ സിറ്റിംഗായിരുന്നു നടന്നത്. ഇതിനു ശേഷമാണ് ഇനി സമിതിക്കു മുമ്പിൽ ഹാജരാകില്ലെന്നു പരാതിക്കാരി നിലപാടെടുത്തത്.