കൊച്ചി: വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വൃദ്ധജനങ്ങൾക്കെതിരേ അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അവരുടെ സംരക്ഷണത്തിനും സഹായത്തിനും വേണ്ടിയാണ് ദേശവ്യാപകമായി പ്രവർത്തിപ്പിക്കാവുന്ന എമർജൻസി വയോജന ഹെൽപ് ലൈൻ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹെൽപ് എയ്ജ് എസ്ഒഎസ് എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു ബട്ടൺ അമർത്തുന്നതിലൂടെ വയോജനങ്ങൾക്കാവശ്യമായ സഹായങ്ങൾ ഈ ആപ്പിലൂടെ ലഭിക്കുമെന്നു ഹെൽപ് എയ്ജ് ഇന്ത്യഡയറക്റ്ററും കേരള ഘടകം തലവനുമായ ബിജു മാത്യൂ.
മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ 35% പേരും സന്തോഷം കണ്ടെത്തുന്നില്ല. എന്നാൽ, ഇതൊരു കടമ പോലെയാണ് പലരും ചെയ്തുപോരുന്നത്. 39% വയോജനങ്ങളും സ്വന്തം വരുമാനമില്ലാത്തവരാണ്. ഇവർ സംരക്ഷരകരെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഏകദേശം 4125 രൂപ മാതാപിതാക്കളുടെ സംരക്ഷണത്തിനായി ഒരു കുടുംബം ചെലവഴിക്കുന്നുണ്ട്. 42.5% പേരും മാസം തോറും മാതാപിതാക്കളുടെ മെഡിസിൻ ബിൽ അടക്കുന്നവരാണ്. വയോജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി കഴിഞ്ഞ 40 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് പഠനം നടത്തിയ ഹെൽപ് എയ്ജ് ഇന്ത്യ.