Advertisment

 ലോകത്ത് ന്യൂമോണിയ ബാധിച്ച് കൂടുതല്‍ കുട്ടികള്‍ മരിച്ച അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യ; ഓരോ നാലു മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ലോകത്ത് ന്യൂമോണിയ കാരണം ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ച അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സേവ് ദി ചില്‍ഡ്രന്‍, യുനിസെഫ്, എവരി ബ്രീത്ത് കൗണ്ട്സ് എന്നിവയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

2018ല്‍ ന്യൂമോണിയ രോഗബാധിതരായ 1,27,000ല്‍ അധികം കുട്ടികള്‍ രാജ്യത്ത് മരണപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും അഞ്ചു വയസ്സിന് താഴെയുള്ള ഒരു കുട്ടി ന്യൂമോണിയ ബാധിച്ച്‌ മരിക്കുന്നു. പോഷകാഹാര കുറവും മലിനീകരണവുമാണ് ഇതിന് പ്രധാന കാരണമെന്ന് സേവ് ദി ചില്‍ഡ്രന്‍റെ ആരോഗ്യ, പോഷകാഹാര ഡയറക്ടര്‍ ഡോ. രാജേഷ് ഖന്ന പറഞ്ഞു.

ലോകത്ത് ശിശു മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ. ഓരോ വര്‍ഷവും അഞ്ചു വയസ്സിന് താഴെയുള്ള എട്ടു ലക്ഷം കുട്ടികള്‍ ഇക്കാരണത്താല്‍ മരിക്കുന്നതായാണ് കണക്ക്.

നൈജീരിയ (1,62,000), പാകിസ്താന്‍ (58,000), ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (40,000), ഇത്യോപ്യ (32,000) എന്നിവയാണ് ന്യൂമോണിയ ശിശു മരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് നാലു രാജ്യങ്ങള്‍.

nimonia death
Advertisment