Advertisment

ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല് ;പിടിച്ചു മാറ്റാനെത്തിയ നേതാവിനും മര്‍ദ്ദനമേറ്റു ;റാലി കൂട്ടത്തല്ലായി മാറിയതോടെ സ്ഥലംവിട്ട് സ്ഥാനാര്‍ത്ഥി

New Update

അജ്മീര്‍: അജ്മീറില്‍ നടന്ന ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകരുടെ തമ്മില്‍തല്ല്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ മസുഥയില്‍ ഇന്നലെ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍തല്ലിയത്.

Advertisment

publive-image

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരിഗര്‍ ചൗധരി റാലിയെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. അതേസമയം എന്താണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. പത്തോളം ആളുകള്‍ പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു.

റാലി കൂട്ടത്തല്ലായി മാറിയതോടെ സ്ഥാനാര്‍ത്ഥി സ്ഥലംവിട്ടു. സ്‌റ്റേജിന് തൊട്ടുമുന്നില്‍ നിന്നായിരുന്നു പ്രവര്‍ത്തകരുടെ അടിപിടി. ബി.ജെ.പിയുടെ രണ്ട് പ്രവര്‍ത്തകര്‍ പരസ്പരം അടിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം.

പിടിച്ചു മാറ്റാനെത്തിയ നേതാവിനേയും പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നുണ്ട്.ഇന്നലെ ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ടി.ഡി.പിയുടേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്.

Advertisment