Advertisment

ബംഗ്ലദേശിൽ 2016 ജൂലായ് ഒന്നിന് നടന്ന ഭീകരാക്രമണത്തിൽ ഏഴ് ഭീകരർക്കു വധശിക്ഷ

New Update

ധാക്ക : ബംഗ്ലദേശിൽ 2016 ജൂലായ് ഒന്നിന് നടന്ന ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഭീകരർക്കു വധശിക്ഷ. ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയിൽ ബോംബ് സ്ഫോടനം നടത്തിയ ജമാഅത്തുൽ മുജാഹിദീൻ പ്രവർത്തകർക്കാണ് വധശിക്ഷ. സ്പെഷല്‍ ആന്‍റി ടെററിസം ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. വിധിപ്രഖ്യാപനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ധാക്കയിൽ ഒരുക്കിയിരുന്നത്.

Advertisment

publive-image

സംഭവത്തിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒരാളെ വിട്ടയച്ചിരുന്നു. ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളിലെ പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി വ്യക്തമാക്കിയ കോടതി യാതൊരു തരത്തിലുള്ള ദയയും ഇവർ അർഹിക്കുന്നില്ലെന്നു വ്യക്തമാക്കി.

Advertisment