Advertisment

സുകുവേട്ടന്‍ പറഞ്ഞ കാര്യമുണ്ട്; പിള്ളേരെ എവിടെ കൊണ്ടിട്ടാലും നാലു കാലില്‍ നില്‍ക്കണം, ആണ്‍പിള്ളേരാണ്, വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ പറയരുതെന്ന്, പിന്നെ അതായിരുന്നു വാശിയെന്ന് മല്ലിക സുകുമാരന്‍

author-image
neenu thodupuzha
New Update

publive-image

Advertisment

സന്തോഷം എന്ന സിനിമയാണ് മല്ലിക സുകുമാരന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് സുകുമാരനെക്കുറിച്ചും തനിക്കും മക്കള്‍ക്കും നല്‍കിയ സ്‌നേഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് മല്ലികാ സുകുമാരന്‍.

നമുക്ക് എന്ത് നഷ്ടപ്പെട്ടോ, ആ നഷ്ടം നികത്താന്‍ നമ്മളറിയാതെ ഒരാള്‍ നമ്മളിലേക്ക് വരികയും അതു സത്യസന്ധമാണെന്ന് നമ്മള്‍ മനസിലാക്കുകയും എന്റെ കണ്ണൊന്ന് നിറഞ്ഞാല്‍ ഓടിയെത്തുന്ന മക്കളെയും തന്ന മനുഷ്യനാണ് അദ്ദേഹം. ഈശ്വര തുല്യനായിട്ടേ പറയാനൊക്കൂ.

എനിക്ക് എല്ലാ സൗഭാഗ്യങ്ങളും സുകുവേട്ടനിലൂടെ കിട്ടിയതാണ്. നമ്മള്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്തതൊന്നുമല്ല. അതുകഴിഞ്ഞ് അദ്ദേഹത്തിന് തോന്നി ഇനി ഇവള്‍ കരയാന്‍ പാടില്ല, വിഷമിക്കാന്‍ പാടില്ല എന്നൊക്കെ. മക്കള്‍ക്ക് രണ്ടു പേര്‍ക്കും ഒരുപോലെ കൊടുക്കേണ്ട ട്രെയ്‌നിങ് എല്ലാം കൊടുത്തു. വീട്ടില്‍ ലൈബ്രററിയുണ്ടാക്കി. ഞാന്‍ ചെയ്യേണ്ട പല ജോലികളും ഏറ്റെടുത്ത് ഒരു വിധം ഭംഗിയാക്കിയാണ് അദ്ദേഹം പോയത്.

എനിക്ക് മനോധൈര്യം പിന്നീടുണ്ടായത് സുകുവേട്ടന്റെ രീതികള്‍ കണ്ടിട്ടാണ്. സുകുവേട്ടന്‍ പറഞ്ഞ കാര്യമുണ്ട്,  എവിടെ കൊണ്ടിട്ടാലും നാലു കാലില്‍ നില്‍ക്കണം. ആണ്‍പിള്ളേരാണ്. വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കരുത്.

പിന്നെ എനിക്കതായിരുന്നു വാശി. മക്കളെ നന്നായി വളര്‍ത്തി. എല്ലാ സ്‌നേഹവും കൊടുത്തു. അമ്മ എന്നതിലുപരി ഒരു കൂട്ടുകാരിയായി മാറി. അതുകൊണ്ടല്ലേ രണ്ടു പേരും പെണ്ണു കെട്ടുന്നതു വരെ എന്നോട് വന്നു പറഞ്ഞത്.

Advertisment