Advertisment

നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയം അള്‍ത്താര, നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ആഭിചാരം; മദ്യപാനവും ലൈം ഗികകേളികളും മന്ത്രവാദവും നഗ്ന നൃത്തവും ലഹരി മരുന്ന് സേവയും, പങ്കെടുക്കാന്‍ പതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഫീസ്; താല്‍പര്യം 666-ാം നമ്പര്‍ ഫ്ളാറ്റുകളോട്; ആകര്‍ഷിക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളും യുവാക്കളും, എറണാകുളത്ത് പള്ളിയില്‍ നിന്ന് തിരുവോസ്തി മോഷ്ടിച്ച സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവ? കേരളത്തിൽ സാത്താൻ സേവകർ പിടിമുറുക്കുന്നു?

author-image
neenu thodupuzha
Updated On
New Update

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് ആശ്രമദേവാലയത്തില്‍ നിന്നും തിരുവോസ്തി കടത്താന്‍ ശ്രമിച്ച നാല് യുവാക്കള്‍ പിടിയിലായതോടെ സാത്താന്‍ സേവക്കാര്‍ പട്ടാപ്പകലും  പള്ളികളിലെത്തുന്നെന്ന ഭീതിയില്‍ ക്രൈസ്തവര്‍. മുമ്പ് രഹസ്യമായി സാത്താന്‍ സേവയ്ക്കായി തിരുവോസ്തി മോഷ്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും കുര്‍ബാനയില്‍ പങ്കെടുത്ത് തിരുവോസ്തി സ്വീകരിച്ച് അത് കടത്തുന്നത് ആദ്യമായാണ്.

Advertisment

വൈകുന്നേരം വൈകിട്ട് 6.30ന് നടന്ന കുര്‍ബാനയ്ക്കിടയിലാണ് സംഭവം. കുര്‍ബാനയുടെ ഭാഗമായി പുരോഹിതന്‍ തിരുവോസ്തി നല്‍കിയപ്പോള്‍ അത് കൈയ്യില്‍ സ്വീകരിച്ച നാലു യുവാക്കള്‍ പകുതി കഴിച്ചശേഷം ബാക്കി പോക്കറ്റില്‍ ഇടുകയായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ ഇടപെട്ട് ഇവരെ തടഞ്ഞു വയ്ക്കുകയും എറണാകുളം സെന്‍ട്രല്‍ പൊലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

publive-image

പള്ളിയില്‍ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് ചോദ്യം ചെയ്യലില്‍ യുവാക്കള്‍ പറഞ്ഞത്. എന്നാല്‍, ഇതു പോലീസ് വിശ്വസിച്ചിട്ടില്ല. യുവാക്കള്‍ക്കെതിരേ പരാതി നല്‍കിയില്ലെന്ന് പള്ളി അധികൃതരും പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസും അറിയിച്ചു.

എറണാകുളം ജില്ലയില്‍ സാത്താനെ ആരാധിക്കുന്ന സംഘം സജീവമാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സാത്താനെ പ്രസാദിപ്പിക്കാന്‍ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങളാണ് ഈ സംഘം നടത്തുന്നത്. കുര്‍ബാനയെ അപമാനിച്ചാല്‍ സമ്പത്തും അഭിവൃദ്ധിയുണ്ടാകുമെന്നാണ് സാത്താന്‍ ആരാധനാ സംഘം അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതികള്‍ നടത്തുന്നതും ഇവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായിട്ടാണോ യുവാക്കള്‍ പള്ളിയില്‍ കടന്നുകയറി തിരുവോസ്തി സ്വീകരിച്ചതെന്നുള്ള സംശങ്ങളാണിപ്പോള്‍ നിലനില്‍ക്കുന്നത്.

ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താന്‍ സഭയുടെ കുരിശ്. നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുര്‍ബാനയിലെ അള്‍ത്താര. മദ്യപാനവും ലൈംഗികകേളികളും സാത്താന്‍ പൂജയുടെ മുഖ്യ ഘടകങ്ങളാണ്. നരമാംസഭോജനം പോലും നടക്കുന്നുണ്ട്. സാത്താനെ ഒരു ദുഷ്ട ശക്തിയായല്ല, മറിച്ച് എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രതീകമായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്. തങ്ങള്‍ക്കു ശല്യം എന്നു തോന്നുന്നവരെ നിഷ്‌കരുണം നശിപ്പിക്കാനും സംഘം പഠിപ്പിക്കുന്നു. അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞതായാണ് വിവരം. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാളികളുമുണ്ട്.

publive-image

നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ആഭിചാരം തുടങ്ങിയവ ചെയ്ത് സാത്താനെ പ്രസാദിപ്പിക്കാന്‍ കഴിയുമെന്നാണ് സാത്താന്‍ സേവക്കാരുടെ വിശ്വാസം. മധ്യകേരളത്തില്‍ സാത്താന്‍ സേവക്കാരുടെ പ്രവര്‍ത്തനം ശക്തമാണെന്ന്  മുമ്പ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൂറിസത്തിന്റെ പേരില്‍ കൊച്ചിയില്‍ എത്തുന്ന വിദേശികളാണ് സാത്താന്‍ സേവയുടെ പ്രചാരകര്‍. നഗരത്തിലെ ആഢംബര ഫ്ളാറ്റുകളും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രവാദവും നഗ്ന നൃത്തവും ലഹരി മരുന്ന് സേവയും നടക്കുന്നത്. എല്ലാ മാസവും 13ന് കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ രാത്രിയില്‍ സാത്താന്‍ സേവ നടക്കുന്നതെന്നാണ് വിവരം.

സാത്താനീയ സംഖ്യയായ 666-ാം നമ്പര്‍ ഫ്ളാറ്റുകളോടാണ് ഇവര്‍ക്ക് പ്രിയം. പതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് സാത്താന്‍ സേവയില്‍ പങ്കെടുക്കാനുള്ള ഫീസ്. ആദ്യമായി എത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. കറുത്ത നിറത്തിലുള്ള ഹാളില്‍ കടന്നാല്‍ കറുത്ത വസ്ത്രമണിയണം. മങ്ങിയ വെളിച്ചത്തില്‍ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന. അന്ധവിശ്വാസ നിരോധന നിയമമുള്ളതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പോലീസിന് കഴിയും. എന്നാല്‍, ഇവര്‍ക്കെതിരേ പോലീസ് ഒന്നും ചെയ്യാറുമില്ല. ഈ മാഫിയയ്ക്ക് പിന്നിലുള്ള ഉന്നത ബന്ധങ്ങളാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്.

ബ്ലാക്ക് മാസ് എന്ന ഈ കര്‍മ്മത്തില്‍ പങ്കെടുക്കുന്നവര്‍ വിശ്വസിക്കുന്ന മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കണം. ബിസിനസിലെ വിജയം, ശത്രുഭയ നിവാരണം, ശത്രുനാശം എന്നിവ ലക്ഷ്യമിട്ടാണ് ആളുകള്‍ ബ്ലാക് മാസില്‍ പങ്കെടുക്കുന്നത്. കര്‍മ്മത്തിന് ഉപയോഗിക്കുന്ന കറുത്ത പാത്രത്തിലെ അശുദ്ധ രക്തം, തൃകോണാകൃതിയില്‍ മുറിച്ച അപ്പം, തലയോട്ടിയില്‍ ശേഖരിച്ച മൂത്രം, എന്നിവയാണ് പൂജ വസ്തുക്കള്‍. കൊച്ചിയില്‍ മട്ടാഞ്ചേരി കേന്ദ്രീകരിച്ച് സാത്താന്‍സേവ ആരാധനാലയവുമുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതലും വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് സാത്താന്‍ സേവകളില്‍ പങ്കെടുക്കുന്നത്.

മുമ്പ് കൊച്ചിയിലെ ഒരു ആഢംബര ഫ്ളാറ്റില്‍ നിരവധി വിദേശികള്‍ വന്നുപോകുന്നെന്ന വിവരത്തില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയത്. 666-ാം നമ്പര്‍ ഫ്ളാില്‍ ഭിത്തിയെല്ലാം കറുത്ത തുണി കൊണ്ട് മറച്ച നിലയിലായരുന്നു. ചെറിയ വെളിച്ചം, പലര്‍ക്കും കറുത്ത വസ്ത്രം, സംഗീത ഉപകരണങ്ങള്‍, സാത്താന്‍ സേവയ്ക്ക് സമാനമായ അന്തരീക്ഷം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും സാത്താന്‍സേവയ്ക്കാരുടെ പങ്ക് സംശയിച്ചിരുന്നു. 2015 ഡിസംബര്‍ നാലിനാണ് പറവൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. പറവൂരില്‍ പോലീസ് മിസിങ് കേസായി ആരംഭിച്ച അന്വേഷണം പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സാത്താന്‍ സേവ നടത്തുന്നവരിലേക്ക് എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബുക്കില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ചിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാത്താന്‍ സേവക്കാരിലേക്ക് അന്വേഷണം പോയെങ്കിലും എങ്ങുമെത്തിയില്ല.

കത്തോലിക്ക വിഭാഗത്തിലുള്ള പെണ്‍കുട്ടി സാത്താന്‍ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. താന്‍ സാത്താന്‍ ആരാധനയ്ക്ക് പോയിട്ടുണ്ടെന്നും അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. കൊച്ചിയിലെ ഒരു മുന്‍ ബിഷപ്പിന് സാത്താന്‍ സേവക്കാരുമായി അടുത്ത ബന്ധമുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ആര്‍ത്തവ രക്തം അള്‍ത്താരയില്‍ തളിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് മുന്‍ ബിഷപ്പിനെതിരെ ഉയര്‍ന്നത്. നേരത്തേ ഇടുക്കി ജില്ലയിലെ കുമിളിയിലും കോട്ടയം നഗരത്തോട് ചേര്‍ന്ന ചില പ്രദേശങ്ങളിലും ആലപ്പുഴയിലെ നഗരപ്രദേശത്തെ ചില വീടുകളിലും സാത്താന്‍ സേവ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൊച്ചയിലെ പ്രമുഖ പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതിലൊന്നും കൃത്യമായ അന്വേഷണം നടന്നിരുന്നില്ല.

Advertisment