Advertisment

ആടിനെ വീട്ടുമുറ്റത്ത് കൂടി കൊണ്ടുപോയി; അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവ്

author-image
neenu thodupuzha
New Update

ചെങ്ങന്നൂര്‍: പ്രസവിച്ച ആടിനെ മുറ്റത്ത് കൂടി കൊണ്ടു പോയതില്‍ പ്രകോപിതനായി അയല്‍വാസിയുടെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചു പരുക്കേല്‍പിച്ച കേസില്‍ പ്രതിക്ക്  എട്ടു വര്‍ഷം തടവും പിഴയും.

Advertisment

publive-image

താമരക്കുളം കണ്ണനാകുഴി സൂര്യാലയം വീട്ടില്‍ അഭിലാഷിനെ(59)യാണ് ചെങ്ങന്നൂര്‍ സെഷന്‍സ് കോടതി ജഡ്ജി വീണ വി.എസ്. ശിക്ഷിച്ചത്. 2018 ലായിരുന്നു സംഭവം. വള്ളികുന്നം കൃഷ്ണാലയം വീട്ടില്‍ രാധാകൃഷ്ണന്റെ വീടിന് മുന്‍വശം റോഡില്‍ താമരക്കുളം കണ്ണനാകുഴി സൂര്യാലയത്തില്‍ സുരേന്ദ്രനെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പിക്കുകയായിരുന്നു.

2018 ജൂലൈ 21ന് രാത്രി പ്രസവിച്ച ആടിന് തീറ്റ കെട്ടിക്കൊടുക്കുമ്പോള്‍ സുരേന്ദ്രന്‍ കമ്പി വടിയുമായി വന്ന് രാധാകൃഷ്ണനെ അസഭ്യം പറഞ്ഞ് തലയ്ക്കടിക്കുകയായിരുന്നു.

വള്ളികുന്നം എസ്.ഐയായിരുന്ന എം.സി.അഭിലാഷാണ് കേസ് അന്വേഷിച്ചത്. ഒന്‍പതോളം സാക്ഷികളെയും പതിനഞ്ചോളം  രേഖകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി എ.പി.പി റെഞ്ചി ചെറിയാനും ആര്‍. സ്മിതയും ഹാജരായി.

Advertisment