Advertisment

പീരുമേട്ടിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് യുവാവ് അടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

പീരുമേട്: പാമ്പനാര്‍ കൊടുവക്കരണം രണ്ടാം ഡിവിഷനില്‍ ക്രിക്കറ്റ് കളിക്കിടെ യുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവാക്കരണം രണ്ടാം ഡിവിഷന്‍ എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെറിന്‍ രാജാ(25)ണ് അറസ്റ്റിലായത്. കൊടുവാക്കരണം രണ്ടാം ഡിവിഷന്‍ എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെ.പി. ജസ്റ്റിനാ(35)ണ്  മരിച്ചത്. ഈ മാസം പത്തിനായിരുന്നു  സംഭവം.

Advertisment

publive-image

ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കത്തില്‍ ഉന്തും തള്ളും ഉണ്ടാകുകയും ജെറിന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് വീണ ജസ്റ്റിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ജസ്റ്റിന്റെ താമസ സ്ഥലത്ത് എത്തിച്ചു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കിടന്ന ജസ്റ്റിനെ ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.

ഇവിടെ ചികിത്സയിലിരിക്കെ പതിനഞ്ചാം തീയതി രാവിലെ ജസ്റ്റിന്‍ മരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്ന് പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഞായറാഴ്ച പ്രതിയെ കൊടുവാക്കരണത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പീരുമേട് സബ്ജയിലില്‍ അയച്ചു. പീരുമേട് ഡിവൈ.എസ്.പി: ജെ. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ: വി.സി. വിഷ്ണു കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍, സി.പി. ഒ മാരായ അനീഷ്, സിബി, രാകേഷ്, രതീഷ്, ഭാഗ്യരാജ്, ഡബ്ല്യു.സി.പി ഒ: ഷെജിന എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisment