മലപ്പുറം: അമിതവേഗതയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത മൂന്ന് യുവാക്കളെ നാലുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. ചെറുമുക്ക് ആദൃക്കാട് ഉദ്യാനപാതയില്‍ ഇന്നു രാവിലെ രാവിലെയാണ് സംഭവം.
ചെറുമുക്ക് ജീലാനി നഗറിലെ പാങ്ങിണിക്കാടന്‍ അബ്ദുസമദിൻ്റെ മകന്‍ ഷാനിബ് (26), പറമ്പേരി കരീമിൻ്റെ മകന്‍ ഫായിസ് (30), ഒള്ളക്കന്‍ റഷീദിൻ്റെ മകന്‍ ഷാഫി (28) എന്നിവര്‍ക്കാണ് തലയ്ക്കും മുഖത്തും പരിക്കേറ്റത്.
അമിതവേഗതയില്‍ കാര്‍ ഓടിക്കുന്നത് സമീപത്തെ ഷെഡ്ഡിലിരിക്കുകയായിരുന്ന യുവാക്കൾ കാണുകയും തുടര്‍ന്നു തിരിച്ചുവരും വഴി വാഹനം തടഞ്ഞ യുവാക്കള്‍ പതുക്കെ പോകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് കാറിലുണ്ടായിരുന്നവരും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. കാറിലുണ്ടായിരുന്നവരിലൊരാള്‍ സഹോദരനായ കരീമിനെയും മറ്റൊരാളെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇവര്‍ കത്തിയും വടിയുമായെത്തി യുവാക്കളെ ആക്രമിക്കുകയായിരുന്നു.
കരീമിനെ തിരൂരങ്ങാടി പോലീസ് താലൂക്ക് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരുടെ രണ്ട് വാഹനങ്ങളും വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തിരുരങ്ങാടി പോലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് കരീമെന്ന് തിരൂരങ്ങാടി എസ്‌എച്ച്ഒ പറഞ്ഞു.