Advertisment

ഓഡിഷന് വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി സാരിയുടുത്ത് കിടപ്പറയിലേയ്ക്ക് വരാന്‍ പറഞ്ഞെന്നു സംവിധായകനെതിരെ പ്രമുഖ നടിയുടെ ആരോപണം - വിവാദം കൊഴുക്കുന്നു !

New Update

publive-image

Advertisment

ചെന്നൈ : ഓഡിഷന് ചെന്നപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന നടി ഷാലു ശമ്മുവിന്‍റെ ആരോപണം കൊണ്ടുപിടിച്ച വിവാദമായി മാറിയിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകത്ത്.

ഓഡിഷന് വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയെന്നും സാരിയുടുത്ത് കിടപ്പറയിലേയ്ക്ക് വരാന്‍ പറഞ്ഞെന്നുമാണ് ആരോപണം. പേര് വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ലെങ്കിലും സംവിധായകന്‍ ആരെന്ന ചോദ്യത്തില്‍ തെലുങ്ക് സിനിമാ ലോകത്ത് വിവാദം കത്തി കയറുകയാണ്.

മികച്ച കഥാപാത്രങ്ങൾ ചെയ്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഷാലു ശമ്മു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശാലു അഭിമുഖത്തില്‍ പറയുന്നത്.

വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്‍റെ ഓഡിഷന് സാരിയുടുത്ത് വരാന്‍ പറഞ്ഞു . വരേണ്ട അഡ്രസും പറഞ്ഞുതന്നു. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് ഇറങ്ങിയത്.

publive-image

എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് അയാളുടെ വീടാണെന്ന് മനസിലായത്. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പുറത്തുപോയെന്ന് പറഞ്ഞു.

ശേഷം ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത മറ്റു പല കാര്യങ്ങളും സംസാരിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. അതോടെ റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു.

ചതി എന്ന് മനസിലായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍ .

cinema
Advertisment