Advertisment

റോബേര്‍ട്ട് വാദ്രയെ ജയിലില്‍ അടക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല ; അഴിമതിക്കാരെ ജയിലിടണമെന്നാണ് ഞങ്ങള്‍ പറഞ്ഞത് ;അമിത് ഷാ

New Update

ഡല്‍ഹി : അധികാരത്തിലെത്തിയാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിച്ചുതരുമെന്ന വാഗ്ദാനത്തില്‍ നിന്നുള്ള യൂടേണിനു പിന്നാലെ മറ്റൊരു പിന്മാറ്റവുമായി ബി.ജെ.പി. റോബേര്‍ട്ട് വാദ്രയുടെ കാര്യത്തില്‍ പറഞ്ഞ വാക്കുകളാണ് ബി.ജെ.പി ഇപ്പോള്‍ വിഴുങ്ങിയത്.

Advertisment

publive-image

ടി.വി 9 സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് ഇത്തരമൊരു യൂടേണ്‍ നടത്തിയത്. ‘ റോബേര്‍ട്ട് വാദ്രയെ ജയിലില്‍ അടക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഴിമതിക്കാരെ ജയിലിടണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. റോബേര്‍ട്ട് വാദ്ര അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെ രണ്ടിനെയും രണ്ടായി തന്നെ കാണണം.

ഞങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തോടെ പ്രവര്‍ത്തിക്കാറില്ല. അതാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുളള വ്യത്യാസം. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അന്വേഷണ ഏജന്‍സികള്‍ വാദ്രയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പേടിക്കേണ്ട, ഈ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായ പോരാട്ടം തുടരുകയും ചെയ്യും.’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Advertisment