കൊച്ചി : നീങ്ങിത്തുടങ്ങിയ കമ്പാര്‍ട്ട്മെന്റില്‍ വാതിലില്‍ തൂങ്ങികിടക്കുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ - ആലപ്പുഴ- ചെെന്നെ എക്സപ്രസ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോഴുള്ള സ്ഥിരം കാഴ്ച്ചയാണിത്. വണ്ടിയുടെ മുൻപിലും പുറകിലും ആകെയുള്ളത് ഓരോ ജനറൽ കമ്പാർട്ട്മെൻറുകൾളാണ്.
അതിൽ തന്നെ മുൻപിലുള്ള ഒരു ബോഗിയുടെ പകുതി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് അവരുടെ ആവശ്യത്തിനായി അങ്ങ് പൂട്ടും. പിന്നെ ചെന്നൈ വരെയുള്ള ദീർഘദൂര യാത്രക്കാരുടെ അവസ്ഥ ഇതാണ്.
ഒറ്റക്കൈയ്യിൽ തൂങ്ങിയുള്ള സാഹസിക യാത്ര ! ജനറല്‍ കമ്പാർട്ട്മെൻറുകളുടെ എണ്ണം കൂട്ടണമെന്നത് നാളുകളായുള്ള ആവശ്യമാണ്. പക്ഷേ റെയില്‍വേ ഇതിനു ചെവികൊടുക്കാറില്ല . ജനപ്രതിനിധികളും മാധ്യമങ്ങളും ഇത്തരം 'നിസാര'കാര്യങ്ങള്‍ ശ്രദ്ധിക്കാനും തയ്യാറല്ല. പോക്കറ്റ് നിറച്ചു കാശില്ലാത്തവന്‍ ജീവനും കൈയ്യില്‍ പിടിച്ചുകൊണ്ടു പോകണമെന്ന് അര്‍ഥം ?
- റിപ്പോര്‍ട്ട് - നന്ദു കൃഷ്ണന്‍