തിരുവനന്തപുരം: പൊലീസിനെതിരെ അനുപമ രംഗത്ത് .ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് അനുപമ. കുട്ടിയെവിടെയെന്ന് അച്ഛന്‍ പറയുന്നില്ലെന്ന മറുപടിയാണ് നല്‍കിയത് പൊലീസ് മേധാവിയെവരെ അന്ന് സമീപിച്ചിട്ടും നടപടിയുണ്ടായില്ല.
സെപ്റ്റംബറില്‍ പുതിയ പൊലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്. അതേസമയം, ആദ്യ വിവാഹത്തില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ് അജിത് പറഞ്ഞു.
ദത്ത് നല്‍കിയ കുട്ടിയുടെ അവകാശവാദവുമായി അമ്മ എത്തിയ വിവരം ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചെങ്കിലും കുട്ടിയെ കിട്ടാന്‍ കടമ്പകളേറെ. ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നാളത്തെ കോടതിവിധി നിര്‍ണായകമാകും.
വിധി അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികൾക്കോ, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിക്കോ മേല്‍കോടതിയെ സമീപിക്കാം.