Advertisment

പുത്തലത്ത് ദിനേശന്‍, പ്രഭാവര്‍മ, പി.എം മനോജ് എന്നിവരടക്കം ഏഴ് പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി ഉത്തരവിറങ്ങി; ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി; നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹത

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പി.എം.മനോജ് എന്നിവരെയും പി.എ.ബഷീര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഇ.വി.പ്രിയേഷ്, ക്ലാര്‍ക്ക്‌, അഭിജിത്ത് പി, ഓഫീസ്‌ അസിസ്റ്റന്‍റ്, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്‍കിയത്.

മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി.ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയര്‍ത്തിയിരിക്കുന്നത്.

രണ്ട് വ‍ര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയിൽ പെൻഷന് അവകാശമുണ്ട്. നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാകും.

Advertisment