Advertisment

അഴിമതിക്കേസില്‍ ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം: ആരോഗ്യകാരണങ്ങളാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി

New Update

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട പാക്കിസ്ഥാന്‍‌ മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് സര്‍ദാരിക്ക് ജാമ്യം അനുവദിച്ചത്. വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ സര്‍ദാരിയും സഹോദരി ഫര്യാല്‍ തല്‍പുരും 15 കോടി രൂപയുടെ ഇടപാട്‌ നടത്തിയെന്നാണ് കേസ്.

publive-image

ആരോഗ്യകാരണങ്ങളാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി അറിയിച്ചു. ഒരു കോടി രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം.  കേസില്‍ അറസ്റ്റിലായ സര്‍ദാരിയുടെ സഹോദരി ഫാര്‍യാല്‍ തല്‍പുരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫാര്‍യാലിന്‍റെ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കോടികളുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) സര്‍ദാരിയെയും സഹോദരിയേയും അറസ്റ്റുചെയ്തത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് സര്‍ദാരി.

Advertisment