ഗുഹാവത്തി: അയോദ്ധ്യയില്‍ ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യമെന്ന് അസം മുസ്ലിം സംഘടന. ക്ഷേത്ര നിർമ്മാണത്തിന് സംഘടന 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്‌തു.
അസമിലെ 21 പ്രാദേശിക മുസ്ലിം സമുദായങ്ങളെ പ്രതിനിധീകരിച്ചുള്ള ജനഗോസ്തിയ സമന്വയ പരിഷത്ത് എന്ന സംഘടനയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
പരിഷത്തിന്റെ ചീഫ് കണ്‍വീനറും അസം ന്യൂന പക്ഷ വികസന ബോര്‍ഡ് ചെയര്‍മാനുമായ മോമിനുല്‍ അവാല്‍ വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന അറിയിച്ചു.