കൊച്ചി: ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ ദേശീയ പാര്‍ട്ടിയുടെ യുവ നേതാവിന് പ്രവർത്തകരുടെ മർദ്ദനം. മധ്യകേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അതിര്‍ത്തി ജില്ലക്കാരനായ നേതാവിനെയാണ് പ്രവർത്തകർ കഴിഞ്ഞ ദിവസം മർദിച്ചത്. ഒരു പ്രാദേശിക വനിതാ നേതാവുമായുള്ള ബന്ധത്തിൻ്റെ പേരിലായിരുന്നു മർദനം എന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥലത്ത് ഇല്ലാതിരുന്ന നേതാവ് കഴിഞ്ഞ ദിവസം തൃശൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഇതറിഞ്ഞെത്തിയ പ്രവർത്തകർ നേതാവുമായി വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്നു ഇയാളെ മർദിക്കുകയായിരുന്നു. പ്രവർത്തകരെ തള്ളിമാറ്റുന്നതിനിടയിൽ വാതിലിൻ്റെ ഇടയിൽ പ്രവർത്തകരിലൊരാളുടെ കൈ അകപ്പെട്ടിരുന്നു.
ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. മറ്റൊരു വിവാദത്തിൽപ്പെട്ട് നാണക്കേടിലായ ദേശീയ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഈ സംഭവവും വരുത്തി വച്ചിരിക്കുന്നത്.