Advertisment

അപൂര്‍വ്വ രോഗമുള്ള കുഞ്ഞിന്‍റെ ചികിത്സയ്ക്ക് അടിയന്തരമായി ആരോഗ്യ മന്ത്രി കെകെ ഷൈലജ പണം അനുവദിച്ചു

New Update

കോഴിക്കോട്: ഗുരുതര രോഗമുള്ള കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലന്‍സ് പുറപ്പെട്ടു.

Advertisment

publive-image

കുട്ടിയെ അതിവേഗം കൊച്ചിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താനാണ് നീക്കം. വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യര്‍ഥിച്ചു.

അതേസമയം, കുഞ്ഞിന്‍റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്‍റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനായി നാടൊന്നാകെ കൈകോര്‍ക്കണമെന്ന അഭ്യര്‍ത്ഥന ഉണ്ടായിരുന്നു.

അതേസമയം, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച്‌ വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.

kk shylaja
Advertisment