New Update
കൊല്ലം∙ ശബരിമല വിവാദത്തില്‍ മലക്കം മറിഞ്ഞ് ആര്‍ ബാലകൃഷ്ണപിള്ള . അമ്പലം തുറക്കണോ അടയ്ക്കണോ എന്നു തീരുമാനിക്കുന്നതു തന്ത്രിയല്ലെന്നു മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) ചെയർമാനും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു . തുറന്ന ക്ഷേത്രത്തിലെ തന്ത്രിയുള്ളൂവെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
നേരത്തേ, ശബരിമല യുവതീപ്രവേശ വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളി ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാടിനെ പിന്തുണച്ച അദ്ദേഹം, താൻ വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞു. മല കയറാനെത്തിയ യുവതികളെ രൂക്ഷമായി വിമർശിച്ച പിള്ള, ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇന്ന് സ്വന്തം ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ പിള്ള സര്‍ക്കാര്‍ പക്ഷത്തുനിന്നാണ് സംസാരിച്ചത്. ഇത് എന്‍ എസ് എസിനെ പ്രകോപിപ്പിക്കും എന്നുറപ്പാണ്.