ഡെറാഡൂണില്‍ 12കാരന്‍ സ്‌കൂളില്‍കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെത്തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഡെറാഡൂണ്‍ റാനിപോഖരി ജില്ലയിലെ ഹോം അക്കാഡമി സീനിയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഹോസ്റ്റലില്‍ മാര്‍ച്ച് പത്തിനാണ് 12വയസുകാരന്‍ കൊല്ലപ്പെട്ടത്.
കൈകാലുകള്‍ പൈപ്പുകഷണത്തില്‍ കെട്ടിവച്ചശേഷം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും ഉപയോഗിച്ച അടിക്കുകയും വിവസ്ത്രനാക്കി തണുത്തവെള്ളത്തിലില്‍ ഇടുകയും ചെയ്തു. വായില്‍ കുര്‍കുറെ എന്ന സ്‌നാക്ക്സ് നിറച്ച് കക്കൂസിലെ വെള്ളം ഉപയോഗിച്ച അത് വിഴുങ്ങിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആന്തരിക രക്തസ്രാവം മൂലം മണിക്കൂറുകള്‍ കിടന്നാണ് കുട്ടിമരിച്ചത്.
സീനിയര്‍വിദ്യാര്‍ഥികളായ ശുഭങ്കര്‍(19)ലക്ഷമണ്‍(19) എന്നിവരാണ് അക്രമം നടത്തിയത്. എന്നാല്‍ സ്‌കൂളിലെയും ഹോസ്റ്റലിലെയും ചുമതലക്കാരും കേസില്‍ പ്രതികളാണ്.
1974മുതല്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ട്രസ്റ്റിന്റേതാണ് സ്‌കൂള്‍.
അക്രമം കാട്ടിയ വിദ്യാര്‍ഥികള്‍ കുഷ്ഠരോഗബാധിതരായ മാതാപിതാക്കളുടെ മക്കളാണ്. സ്‌കൂള്‍ സാമ്പത്തിക സഹായം നല്‍കി പഠിപ്പിക്കുകയാണ്. ഇത്തരത്തിലെ 200കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്.
സമീപത്തെ ഒരു കടയില്‍നിന്നും ബിസ്‌ക്കറ്റ് മോഷ്ടിച്ച സംഭവത്തിന്റെ പേരില്‍ മുതിര്‍ന്ന കുട്ടികളെ ഞായറാഴ്ച ഹോസ്റ്റല്‍ വിട്ടു പോകാനനുവദിക്കാതെ ശിക്ഷിച്ചിരുന്നു. മരിച്ചകുട്ടിയാണ് വിവരം നല്‍കിയതെന്ന പേരില്‍ അവനെ തുടര്‍ച്ചയായ പീഡനത്തിന് വിധേയനാക്കി. ഹോസ്റ്റല്‍ ഡൈനിംങ് ഹാളിലും ടെറസിലും പീഡനം നടന്നു. പകല്‍ വെയിലത്ത് മൈതാനത്ത് ഓടിച്ചു കൊണ്ട് ആരംഭിച്ച അക്രമം രാത്രിവരെ തുടര്‍ന്നു.
രാത്രി പരിശോധകന്‍ വരുമ്പോള്‍ ഹാളിനു മൂലയില്‍ ഇരുത്തിയിരുന്ന കുട്ടി ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഭക്ഷ്യവിഷബാധ എന്നതരത്തില്‍ കൈകാര്യം ചെയ്യാനും അക്രമ വിവരം മറച്ചുവയ്ക്കാനുമാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. പിതാവിനെ വരുത്തി മൃതദേഹം കൊണ്ടുപോകാന്‍ കഴിിവില്ലാത്തതിനാല്‍ സംസ്‌കരിച്ചുകൊള്ളാന്‍ അനുമതി എഴുതി വാങ്ങി സംസ്‌കരിക്കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ ശരീരത്തില്‍ 17മുറിവുകള്‍ ഉണ്ടായിരുന്നന്നതായും ആന്തരികമായി മാരകമായ പരുക്കുകള്‍ ഏറ്റിരുന്നതായും മലിനജലം കുടിപ്പിച്ചതായും അടക്കമുള്ള തെളിവുകള്‍പുറത്തുവരുന്നത്.