തിരുവനന്തപുരം : തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഉണ്ടാകുന്ന പ്രക്ഷോഭത്തെ സിപിഎം പിന്നില്‍ നിന്ന് കുത്തുകയാണെന്നും ബെന്നി ബെഹ്‌നാന്‍ പ്രതികരിച്ചു.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിയമ മന്ത്രി ബാലനും, എൽ ഡി എഫ് കൺവീനർ വിജയരാഘവനും എടുത്ത നിലപാട് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ .
പിണറായി നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഎം സർക്കാരിന് നരേന്ദ്ര മോദിയെ ഭയമാണെന്നു ഇതോടെ വ്യക്തമായി.
ഗവര്ണര്ക്കെതിരെ പ്രമേയം പാസാക്കിയ ജയലളിതയുടെ ചരിത്രം പിണറായിയും, ബാലനും ഒന്നെടുത്തു പരിശോധിക്കുന്നത് നന്നായിരിക്കും. സർക്കാരിന്റെ പണം എടുത്തു മനുഷ്യച്ചങ്ങല ഉണ്ടാക്കുകയില്ല കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിരോധം. അത് ജനങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ട് പരിപാടി മാത്രമാണ് ഈ ചങ്ങല എടുത്തു വീശൽ.
കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടാൻ തങ്ങൾക്ക് ഭയമാണെന്ന് സിപിഎം ന്റെ തുറന്ന പ്രഖ്യാപനം കൂടി ആണിത്. പിണറായിയെ രക്ഷപെടുത്തി എടുക്കാനുള്ള ബിജെപി -സിപിഎം ശ്രമത്തിന്റ ഭാഗം ആണ് ഈ ഒത്തുകളി. ഗവര്ണര്ക്കെതിരെ പ്രതിപക്ഷം ആവശ്യപെടുന്ന ഈ പ്രമേയത്തെ സിപിമ്മും സർക്കാരും എതിർക്കുന്നതും, ഭയക്കുന്നതും ഈ ഒത്തുകളി കൊണ്ടാണെന്നു സംശയിക്കണം.