Advertisment

മാനൂഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന സഭാശ്രേഷ്ഠനായിരുന്നു ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.

വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു.ശുശ്രൂഷാരംഗങ്ങളിലെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റി ബഹുമാനാദരങ്ങളോടെ സഹായ സഹകരണങ്ങള്‍ നല്‍കി.

കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ സഭാസേവനം അദ്ദേഹം നിര്‍വഹിച്ചു.

വിശ്രമജീവിതത്തിലായിരുന്നെങ്കിലും മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ആകസ്മിക നിര്യാണം നമ്മെയെല്ലാം അഗാധ ദുഖത്തിലാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സഭയ്ക്കുള്ള ദുഖം രേഖപ്പെടുത്തുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശത്തില്‍ പറഞ്ഞു

Advertisment