Advertisment

ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

താന്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ബി.ജെ.പി വിമത എം.പി ശത്രുഘന്‍ സിന്‍ഹ. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്ത മാസം നല്ലൊരു വാര്‍ത്ത താന്‍ പങ്കു വെക്കുമെന്ന് സിന്‍ഹ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

മാര്‍ച്ച് 28ന് സിന്‍ഹ കോണ്‍ഗ്രസിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിന്‍ഹ ഏപ്രില്‍ ആറിന് ബി.ജെ.പി വിടുമെന്ന് കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് വ്യക്തമാക്കി.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ബി.ജെ.പി ഇവിടെ ടിക്കറ്റ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ പാട്‌ന സാഹിബില്‍ തന്നെ ആയിരിക്കുമോ മത്സരിക്കുക എന്ന ചോദ്യത്തിന്, സാഹചര്യം എന്തു തന്നെയായാലും മണ്ഡലം മാറില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി.

Advertisment