തിരുവനന്തപുരം : സിഇടി കോളേജിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായ രതീഷ് കുമാർ വെള്ളിയാഴ്ച്ച കോളജിലെത്തി പരീക്ഷയെഴുതിയിരുന്നു. പിന്നീട് രതീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാത്രി 10.30 യോടെ സിവിൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ മൂത്രപ്പുരയ്ക്കുള്ളിൽ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഫോറൻസിക് അടക്കമുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയ ശേഷമാകും മ്യതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് വിധേയമാക്കുക. അതേസമയം ലഹരി മാഫിയയെക്കുറിച്ചു എക്‌സൈസിന് രഹസ്യവിവരം നൽകിയെന്നാരോപിച്ച് രതീഷിനും അമ്മയ്ക്കും നേരെ അക്രമണമുണ്ടായിരുന്നതായും പരാതിയുണ്ട്.