അരൂര്‍ : സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലായി 9.57 ലക്ഷം വോട്ടര്‍മാരാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് പോളിങ്ങ് . കനത്ത മഴ പോളിങ്ങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ. 24നാണ് വോട്ടെണ്ണൽ.
ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതൽ
മഞ്ചേശ്വരം - 11.98%
എറണാകുളം - 4.93%
അരൂർ - 9.66%
കോന്നി 10.25%
വട്ടിയൂർക്കാവ് - 9.10%
എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്‌റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്.