റിയാദ് : നഴ്‌സുമാരുടെ സംഘടനയായ യു എൻ എ സൗദിയിലെ റിയാദില്‍ നിന്ന് ചാർട്ടേഡ് വിമാനം ഒരുക്കുന്നു. ജൂണ്‍ ഏഴിന് റിയാദില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറക്കും. വിമാനത്തിൽ 177 മലയാളി നഴ്‌സുമാരാണ് ഉണ്ടാവുക. യാത്രക്കാരിൽ പകുതിയിൽ അധികം പേരും ഗർഭിണികളും രോഗികളുമാണ്.
കൂടാതെ ഒരു വയസ്സ് തികയാത്ത 13 കുട്ടികളും ഉണ്ടാകും. നാട്ടിൽ വരാൻ സാധിക്കാതെ സൗദിയിൽ പ്രസവിച്ച നഴ്‌സുമാരുടെ കുട്ടികളാണ് ഇത്. ഗർഭിണികളായ വളരെയധികം നഴ്‌സുമാർ നാട്ടിലെത്താൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് യു എൻ എ മുൻകൈ എടുത്തു കൊണ്ട് നഴ്‌സുമാരെ കൊണ്ട് വരുന്നത്.
സ്‌പൈസ്‌ജെറ്റ് വിമാനമാണ് സർവീസ് നടത്തുന്നത്. 63 ലക്ഷം രൂപ ചെലവിട്ടാണ് നഴ്‌സുമാരെ നാട്ടിലേക്ക് കൊണ്ട് വരുന്നത്.