Advertisment

ചെന്നൈയില്‍ പട്ടിണി കിടന്ന് ഏഴു വയസുകാരൻ മരിച്ചു; പൊലീസ് എത്തിയപ്പോല്‍ കാണുന്നത് മൃതദേഹം ഉറുമ്പരിക്കാതിരിക്കാന്‍ തുടച്ചു കൊണ്ടിരിക്കുന്ന അമ്മയെ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ; പട്ടിണി കിടന്ന് ഏഴു വയസുകാരന് മരിച്ചു. മൂന്ന് ദിവസം മകന്റെ മൃതദേഹത്തിന് കാവലിരുന്ന അമ്മ. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടി വിശന്നു വലഞ്ഞിട്ടും അമ്മ സഹായം തേടാതിരുന്നതോടെയാണ് കുട്ടിയുടെ ദാരുണാന്ത്യത്തിന് കാരണമായത്. തുടർന്ന് അസഹനീയമായ ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മരണവിവരം പുറത്തറിയുന്നത്.

Advertisment

publive-image

ആവഡിക്കടുത്ത് തിരുനിൻ‌ട്രാവൂരിലാണു സംഭവം. സിടിഎച്ച് റോഡിലെ കെട്ടിടത്തിൽ താമസിക്കുന്ന സരസ്വതിയാണ് മകൻ സാമുവലിന്റെ മൃതശരീരത്തിനു കാവലിരുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ മകന്റെ മൃതദേഹത്തിന് ഉറുമ്പരിക്കാതിരിക്കാൻ ശരീരം തുടച്ചുകൊണ്ട് കണ്ണീർവാർത്തിരിക്കുന്ന സരസ്വതിയെയാണ് കണ്ടത്. സരസ്വതിക്കു മനോദൗർബല്യമുള്ളതായാണ്  ബന്ധുക്കൾ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

വർഷങ്ങൾക്കു മുൻപു ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്നു മകനൊപ്പം സിടിഎച്ച് റോഡിലെ കെട്ടിടത്തിലായിരുന്നു താമസം. താഴത്തെ നിലയിൽ ബന്ധുക്കൾ ഉണ്ടെങ്കിലും കുഞ്ഞിന് വിശന്നപ്പോൾ അവരുടെ സഹായം തേടാൻ സരസ്വതി തയാറായില്ല. സരസ്വതി നേരത്തേ ഹോമിയോപ്പതി ക്ലിനിക് നടത്തിയിരുന്നെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.

ലോക്ഡൗൺ കൂടിയായതോടെ സ്ഥിതി തീരെ മോശമാവുകയായിരുന്നു. നാലു മാസം മുൻപ് സരസ്വതിയെയും സാമുവലിനെയും മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

child death chennai
Advertisment