New Update
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂപ്പതോളം പേർ കിണറ്റിൽ വീണു. പത്തുപേർ തിരികെ കയറാനാകാതെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ വിദിശയിലാണ് സംഭവം.
ആഴമുള്ള കിണറിന്റെ മുകളിലെ തട്ടിലേക്ക് നിരവധിപേർ കയറിയതാണ് അപകടത്തിന് കാരണം. അഗ്നി ശമന സേനാവിഭാഗം രക്ഷാ പ്രവർത്തനം തുടരുകയാണ്.കിണറ്റിൽ അകപ്പെട്ട 20 പേരെ രക്ഷപ്പെടുത്തി. പത്തുപേർക്കായി തിരച്ചിൽ തുടരുകയാണ്.
നിറയെ വെള്ളമുള്ള ആഴക്കിണറ്റിലേക്കാണ് കുട്ടി വീണത്. ഇതിൽ പരിഭ്രാന്തരായതോടെയാണ് നാട്ടുകാർ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത്.
വിദിശ ജില്ലാ ആസ്ഥാനത്തു നിന്നും 50 കിലോമീറ്റർ അകലെ രഞ്ച് ബസോദ ഗ്രാമത്തിലാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.